ജിദ്ദ: 2021ൽ യമനെ സഹായിക്കാനുള്ള മാനുഷിക സഹായ പദ്ധതിക്ക് സൗദി അറേബ്യ 430 ദശലക്ഷം ഡോളർ സംഭാവന നൽകും. കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. െഎക്യരാഷ്ട്രസഭ, സ്വിറ്റ്സർലൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ ആഭിമുഖ്യത്തിൽ യമന് സഹായം നൽകുന്നതിനായി വെർച്വൽ സംവിധാനത്തിലൂടെ ന്യൂയോർക് സിറ്റിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സൗദി അറേബ്യയെ പ്രതിനിധാനം ചെയ്തപ്പോഴാണ് ഡോ. അൽറബീഅയുടെ പ്രഖ്യാപനമുണ്ടായത്.
യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്, വൈസ് പ്രസിഡൻറ് ഇഗ്നേഷ്യ കാസിയാസ്, മാനുഷിക കാര്യ അടിയന്തര സഹായ അസി. സെക്രട്ടറി മാർക് ലൂകോക് തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. കോവിഡിെന തുടർന്നുള്ള അസാധാരണ സാഹചര്യങ്ങളിൽ ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കാനുള്ള താൽപര്യത്തിന് സ്വിറ്റ്സർലൻഡ്, സ്വീഡൻ, യു.എൻ എന്നിവയോട് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് ഡോ. റബീഅ പറഞ്ഞു.
യമനിലെ മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാനും അതിെൻറ കാരണങ്ങളെ കൈകാര്യം ചെയ്യാനും കൂടുതൽ സുസ്ഥിരവും ആഴത്തിലുള്ളതുമായ പരിഹാരങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യ സ്ഥാപിതമായതു മുതൽ ലോകജനങ്ങളുമായുള്ള ഇടപാടുകളും ബന്ധങ്ങളും മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും സ്ഥിരതയുടെയും അടിസ്ഥാനത്തിലാണ്. നിഷ്പക്ഷതയോടും വിവേചനമില്ലാതെയും ദരിദ്ര സമൂഹങ്ങൾക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
ലോക ജനതയിൽ സമാധാനം, െഎക്യം, സഹകരണം എന്നിവ ഉൗട്ടിയുറപ്പിക്കാനും അത് പ്രവർത്തിക്കുന്നു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സഹായമാവശ്യമുള്ള രാജ്യങ്ങളെ സഹായിക്കുന്നതിൽ സൗദി അറേബ്യ എപ്പോഴും മുൻനിരയിലുണ്ട്. ഏറ്റവും കൂടുതൽ സഹായം നൽകപ്പെട്ട രാജ്യങ്ങളിൽ യമനാണ് മുൻപന്തിയിൽ നിൽക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ യമന് സൗദി അറേബ്യ 17 ബില്യൺ ഡോളറിെൻറ സഹായം നൽകിയിട്ടുണ്ടെന്നും ഡോ. റബീഅ പറഞ്ഞു.