ദുബൈ: ഇന്ത്യക്കാർക്ക് പാസ്പോർട്ട് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഇതോടെ പാസ്പോർട്ട് ഒാഫിസിന് മുന്നിൽ രാവിലെ മുതലുള്ള കാത്തിരിപ്പ് ഒഴിവായി. ബി.എൽ.എസിെൻറ യു.എ.ഇയിലെ പത്ത് സെൻററുകളിലും ഒാൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഒാൺലൈൻ സംവിധാനം ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടർന്ന് പാസ്പോർട്ട് ഒാഫിസിെൻറ പ്രവർത്തനം നിർത്തിയതോടെ ഒാൺലൈനും നിർത്തിയിരുന്നു. ഇത് പിന്നീട് പുനരാരംഭിച്ചിരുന്നില്ല. പാസ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പോകുന്നവർ ബി.എൽ.എസിെൻറ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ശേഷം പോയാൽ വരി നിൽക്കൽ ഒഴിവാക്കാം. ചില സെൻററുകളിൽ ഒാൺലൈൻ ബുക്കിങ് മാത്രമാക്കിയിട്ടുണ്ട്.
ഒാൺലൈൻ ബുക്കിങ് നിലച്ചതിനാൽ സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബി.എൽ.എസ് സെൻററിനു മുന്നിൽ ഇന്ത്യൻ പ്രവാസികൾ വരിനിന്നിരുന്നത്. രാവിലെ ഏഴ് മണി മുതൽ ക്യൂ തുടങ്ങിയിരുന്നു. ദിവസവും 200 പേരെങ്കിലും ഇവിടെ എത്തി നിരാശരായി മടങ്ങിയിരുന്നു. ബാക്കിവരുന്നവർക്ക് തൊട്ടടുത്ത ദിവസത്തേക്ക് ടോക്കൺ നൽകണമെന്ന് ആവശ്യപ്പെെട്ടങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. അതോടെ, അടുത്ത ദിവസവും രാവിലെ മുതൽ വന്ന് വരിനിൽക്കേണ്ട ഗതികേടിലായിരുന്നു പ്രവാസികൾ. ദിവസങ്ങളോളം വരി നിന്നിട്ടും അവസാന നിമിഷിം ടോക്കൺ ലഭിക്കാതെ മടങ്ങിയവരുമുണ്ട്. നാട്ടിലേക്ക് തിരിക്കാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കുന്നവരും രോഗികളും ഗർഭിണികളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത് വിവിദമായതോടെയാണ് ഒാൺലൈൻ സംവിധാനം വീണ്ടും തിരികെയെത്തിയത്.
ഒാൺലൈൻ ബുക്കിങ് ഇങ്ങനെ
blsindiavisa-uae.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിെൻറ ഹോം പേജിൽ തന്നെ ‘ബുക്ക് യുവർ അപ്പോയിൻറ്മെൻറ്’ എന്നൊരു ലിങ്കുണ്ട്. അതിൽ പ്രവേശിച്ച ശേഷം ഏത് സെൻററിലാണ് ബുക്ക് ചെയ്യേണ്ടത് എന്ന് തിരഞ്ഞെടുക്കണം. ശേഷം പോകാൻ ഉദ്ദേശിക്കുന്ന തീയതി സെലക്ട് ചെയ്യണം. ആ ദിവസം ബുക്കിങ് പൂർണമാണെങ്കിൽ മറ്റേതെങ്കിലും ദിവസം മാറ്റി നൽകണം. പോകാൻ ഉദ്ദേശിക്കുന്ന സമയവും ആവശ്യമായ സേവനങ്ങളും മറ്റ് വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യണം. അപേക്ഷ നൽകുേമ്പാൾ കൃത്യമായ വിവരങ്ങൾ നൽകണം. നവജാത ശിശുക്കളുടെ പാസ്പോർട്ടിനായി മാതാപിതാക്കളിൽ ആരുടെയെങ്കിലും പാസ്പോർട്ട് നമ്പർ നിർബന്ധമാണ്.
പ്രായമായവരും കുട്ടികളും നേരിെട്ടത്തേണ്ടതില്ല
അബൂദബി: പാസ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗർഭിണികളും നിശ്ചയദാർഢ്യമുള്ളവരും 12 വയസ്സിൽ താഴെയുള്ള കുട്ടികളും ബി.എൽ.എസ് സെൻററുകളിൽ നേരിെട്ടത്തേണ്ടെന്ന് നിർദേശം. സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് നടപടി. ഇവരുടെ അപേക്ഷ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ വഴി പാസ്പോർട്ട് ഒാഫിസിൽ എത്തിച്ചാൽ മതി.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി മാതാപിതാക്കളുടെ സംയുക്ത അപേക്ഷ മാതാപിതാക്കളിൽ ഒരാൾക്ക് ബി.എൽ.എസ് കേന്ദ്രങ്ങളിൽ നേരിട്ട് സമർപ്പിക്കാം. നിശ്ചയദാർഢ്യക്കാർക്കും ഗർഭിണികൾക്കും വേണ്ടി അപേക്ഷ സമർപ്പിക്കുേമ്പാൾ മെഡിക്കൽ രേഖകളും ഹാജരാക്കണം. ഇൗ സൗകര്യം താൽകാലികമായി ഒരുക്കിയിരിക്കുന്നതാണ്