ജിദ്ദ: പരിമിത എണ്ണം ആഭ്യന്തര തീർഥാടകരെ മാത്രം പെങ്കടുപ്പിച്ച് ഇൗവർഷത്തെ ഹജ്ജ് നടത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പിന്തുണച്ചു. യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത്, യമൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളും സൗദി ഉന്നത പണ്ഡിതസഭ, മുസ്ലിം വേൾഡ് ലീഗ് (റാബിത്വ), ഒ.െഎ.സി തുടങ്ങിയവയും തീരുമാനത്തെ പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. പകർച്ചവ്യാധിയുടെ കാലത്ത് രോഗം പടരാതിരിക്കലും ഹറമിെൻറ സുരക്ഷ കാത്തുസൂക്ഷിക്കലും മതപരമായ സാമൂഹിക ബാധ്യതയാണെന്ന് സൗദി പണ്ഡിത സഭ അഭിപ്രായപ്പെട്ടു.
ആളുകൾ കൂടിച്ചേരുന്നത് കോവിഡ്വ്യാപനം കൂടുന്നതിനുള്ള പ്രധാന കാരണമായിരിക്കെ അത് കുറക്കുകയോ തടയുകയോ ചെയ്യേണ്ടതുണ്ട്. തീർഥാടകരുടെ എണ്ണം കുറച്ച് ഹജ്ജ് നടത്താനുള്ള തീരുമാനം ഏറ്റവും മികച്ച പരിഹാരമാണ്. മഹത്തായ ആരാധനകർമം (ചടങ്ങ്) രോഗപ്പകർച്ചക്ക് കാരണമാകാൻ പാടില്ല. മനുഷ്യന് നന്മയുള്ള താൽപര്യങ്ങളെ സംരക്ഷിക്കലും അതിനെ വളർത്തലും നാശെത്തയും ഉപദ്രവങ്ങെളയും തടയലുമാണ് ശരീഅത്ത് ലക്ഷ്യമിടുന്നതെന്നും പണ്ഡിതസഭ വ്യക്തമാക്കി.