അബൂദബിയിൽ പ്രവേശനവിലക്ക് തുടരും
ദുബൈ: മൂന്നുദിവസം കൂടി കഴിഞ്ഞാൽ യു.എ.ഇയിൽ കോവിഡ് എത്തിയിട്ട് അഞ്ചുമാസം തികയുന്നു. മറ്റു പല വിദേശരാജ്യങ്ങളും കോവിഡിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ അതിവേഗം അതിജീവിച്ചിരിക്കുകയാണ് യു.എ.ഇ. മൂന്നുമാസമായി രാജ്യത്തുടനീളം ഏർപ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണം ഒഴിവാക്കിയതോടെ രാജ്യം വീണ്ടും പഴയനില വീണ്ടെടുത്തിരിക്കുകയാണ്. അബൂദബി ഒഴികെയുള്ള എമിറേറ്റുകളിലെ സഞ്ചാരനിയന്ത്രണമാണ് ഒഴിവാക്കിയത്. ഇതോടെ രാത്രി-പകൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഏതു സമയവും സഞ്ചരിക്കാൻ കഴിയും. യു.എ.ഇ ദുരന്തനിവാരണ സമിതിയുടേതാണ് പുതിയ തീരുമാനം.
യാത്ര നിയന്ത്രണം നീക്കി
മൂന്നു മാസമായി നടന്നുവന്ന ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതായി ബുധനാഴ്ച രാത്രിയാണ് ദുരന്തനിവാരണ സമിതി അറിയിച്ചത്. അണുനശീകരണ യജ്ഞത്തെ തുടർന്ന് നേരേത്ത പകലും രാത്രിയും യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് നിയന്ത്രണം രാത്രി മാത്രമായി ചുരുക്കി. ദുബൈയിൽ രാത്രി 11 മുതൽ രാവിലെ ആറുവരെയും മറ്റ് എമിറേറ്റുകളിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇൗസമയം അനുമതിയില്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരിൽനിന്ന് പിഴ ഇൗടാക്കുമെന്നും അറിയിച്ചിരുന്നു. പുതിയ തീരുമാനം വന്നതോടെ ഇൗ നിയന്ത്രണമാണ് ഒഴിവാക്കിയത്.
അബൂദബിയിലേക്ക് പ്രവേശനമില്ല
ഇൗ മാസം ആദ്യംമുതൽ അബൂദബിയിൽ യാത്രനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒരാഴ്ചയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഇത് നീട്ടി. നിലവിൽ ഇൗ മാസം അവസാനംവരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീട്ടിയത്.
എന്നാൽ, പുതിയ തീരുമാനം വന്നതോടെ അബൂദബിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. നേരേത്ത അബൂദബി എമിറേറ്റിനുള്ളിെല വിവിധ മേഖലകളിലേക്ക് സഞ്ചരിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കി. അബൂദബിയിൽനിന്ന് മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കില്ല. എന്നാൽ, മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്കുള്ള പ്രവേശന വിലക്ക് തുടരും.
മുൻകരുതൽ
നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും മുൻകരുതൽ നടപടികൾ തുടരും. പുറത്തിറങ്ങുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇൗടാക്കും. സാമൂഹിക അകലം പാലിക്കണം. ബസുകളിലും മെട്രോയിലും ടാക്സികളിലുമുള്ള നിയന്ത്രണം തുടരും. കാറുകളിൽ മൂന്നുപേരിൽ കൂടുതൽ (ഡ്രൈവർ ഉൾപ്പെടെ) യാത്ര ചെയ്യരുത്. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ മൂന്നിൽ കൂടുതൽ പേർക്ക് യാത്രചെയ്യാം.
ഒരാളിൽ കൂടുതൽ വാഹനത്തിൽ ഉണ്ടെങ്കിൽ എല്ലാവരും മാസ്ക് ധരിക്കണം. ഡ്രൈവർ മാത്രമുള്ള വാഹനങ്ങളിൽ മാസ്ക് ഒഴിവാക്കാം.
കൂട്ടം കൂടുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ തുടരും. ബന്ധുവീടുകളിലെ സന്ദർശനവും ഒഴിവാക്കണം.
കുട്ടികളും പ്രായമായവരും
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കുമുള്ള നിയന്ത്രണങ്ങളും ഒഴിവാക്കി. നേരേത്ത ഇവർക്ക് മാളുകളിൽ പ്രവേശിക്കുന്നതിന് അനുമതി നൽകിയിരുന്നു. പിന്നീട്, കായിക പരിശീലന കേന്ദ്രങ്ങളിലും അനുമതി നൽകിയിരുന്നു. എന്നാൽ, പുതിയ തീരുമാനം വന്നതോടെ രാജ്യത്തിെൻറ ഏതുഭാഗത്തും ഇവർക്ക് യാത്ര ചെയ്യാൻ അനുമതിയായി.
ആരാധനാലയങ്ങളും സ്കൂളുകളും
നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടക്കും.
സ്കൂളുകൾ സെപ്റ്റംബറോടെ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. അതുവരെ ഇ-ലേണിങ് തുടരാനാണ് തീരുമാനം. ചില ആരാധനാലയങ്ങൾക്കു മുന്നിൽ മുൻകരുതൽ നിർദേശങ്ങൾ പതിപ്പിച്ചിട്ടുണ്ട്. സർക്കാറിെൻറ അനുമതി ലഭിച്ചാൽ ഇവയെല്ലാം ഉടൻ തുറന്ന് പ്രവർത്തനം ആരംഭിക്കും.