കുവൈത്ത് സിറ്റി: സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങൾ വൈകാതെ പൂർണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.
16ാമത് കുവൈത്ത് പാർലമെൻറിെൻറ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുന്നതും ആരുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്തതുമായ വിദേശനയമാവും കുവൈത്ത് ഭരണകൂടം സ്വീകരിക്കുക.
സ്വാതന്ത്ര്യം, നീതി, സമാധാനം, ലോകവ്യാപകമായി മനുഷ്യാവകാശം സംരക്ഷിക്കപ്പെടൽ, ഇസ്ലാമിക മൂല്യങ്ങൾ എന്നിവയെ കുവൈത്ത് പിന്തുണക്കും. ഗൾഫ് രാജ്യങ്ങൾ തമ്മിൽ െഎക്യമുണ്ടാവേണ്ടത് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതിൽ എല്ലാ അംഗരാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഗൾഫ് പ്രതിസന്ധി പരിഹരിക്കാനും ഉൗഷ്മള സാഹോദര്യബന്ധം തിരികെ കൊണ്ടുവരാനും കുവൈത്ത് എല്ലാ വിഭവങ്ങളും ശേഷിയും വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കാലശേഷം കുവൈത്തിെൻറ വിദേശനയവും ഖത്തർ വിഷയത്തിലെ നിലപാടും എന്തെന്നത് സംബന്ധിച്ച് ആകാംക്ഷയുണ്ടായിരുന്നു. മുൻനിലപാട് തുടരുമെന്നാണ് പുതിയ നേതൃത്വവും ആവർത്തിച്ച് വ്യക്തമാക്കുന്നത്. ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ സ്വപ്നമായിരുന്നു ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കുകയെന്നത്.
ഉപരോധം വരെ എത്തിയ തർക്കം നേരിട്ടുള്ള സംഘർഷത്തിലേക്ക് നീങ്ങാതിരുന്നതിനു പിന്നിൽ മുൻ കുവൈത്ത് അമീറിെൻറ പരിശ്രമങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രായാധിക്യത്തിെൻറ അവശതകൾക്കിടയിലും അദ്ദേഹം രാജ്യങ്ങൾക്കിടയിൽ ഒാടിനടന്ന് സമാധാന ചർച്ചകൾ നടത്തിയിരുന്നു.