വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ യാത്രാ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഈ മാസം 25 മുതല്‍ പുതിയ മാര്‍ഗരേഖ നിലവില്‍ വരും.

യാത്രയ്ക്ക് മുന്‍പ് സുവിധ പോര്‍ട്ടലില്‍ ഇക്കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് സാക്ഷ്യപത്രം സമര്‍പ്പിക്കണം. എ, ബി എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായാണ് വിദേശ രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്. ഇതില്‍ ബി കാറ്റഗറിയിലുള്‍പ്പെടുന്ന ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ സെല്‍ഫ് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനു ശേഷം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകണം.

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ യാത്രാ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയവര്‍ യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നേരത്തെ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുണ്ടായിരുന്നില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here