പ്രിയ വര്‍ഗീസിന്‍റെ അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരാനായ ജോസഫ് സ്‌കറിയയുടെ ആവശ്യം സുപ്രീംകോടതി തള്ളി. അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്‍റെ പുതിയ തീയതി ലിസ്റ്റ് ചെയ്യാത്തതിനാണ് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന ജോസഫ് സ്‌കറിയക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രൻ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്വാഭിവികമായും പരിഗണിക്കേണ്ട സമയത്ത് കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.