നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. മുകേഷ്, പവന്‍, വിനയ്, അക്ഷയ് എന്നിവരുടെ വധശിക്ഷയാണ് സുപ്രീംകോടതി ശരിവെച്ചത്.

ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സമാനതകളില്ലാത്ത നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി വിധി. ക്രിമിനല്‍ ഗൂഢാലോചന സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു.

സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മരണമൊഴിയും അവഗണിക്കാനാവാത്ത തെളിവുകളാണെന്നും കോടതി വ്യക്തമാക്കി. 2013 സെപ്റ്റംബര്‍ 11നാണ് കേസിലെ പ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here