ഇടുക്കി :  വാഗമണ്ണിലെ വിവാദ നിശാപാർട്ടിയുടെ സംഘാടകരായ യുവതിയടക്കം ഒൻപതുപേർ അറസ്റ്റിൽ. പാർട്ടിയിൽ ഉപയോഗിക്കാനായി എൽ എസ് ഡി സ്റ്റാംപ്, ഹെറോയിൻ, കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുവരെയാണ് റിസോർട്ടിൽ നിന്നും റെയിഡിൽ പിടികൂടിയത്. വിവാദ റിസോർട്ടിന്റെ ഉടമയും സി പി ഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റിക്കാടിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി

വാഗമണ്ണിലെ റിസോർട്ടിൽ സംഘം എത്തിയത് ബർത്തേപാർട്ടിയെന്ന പേരിലായിരുന്നു എന്നും മയക്കുമരുന്ന് ഉപയോഗം അറിഞ്ഞിരുന്നില്ല എന്നുമാണ് ഷാജി കുറ്റിക്കാടിന്റെ മൊഴി.
സംഭവം വിവാദമായതോടെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടർ നിർദ്ദേശിച്ചിരിക്കയാണ്.

വിവാദമായ നിശാപാർട്ടിയിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നും ആളുകൾ എത്തിയിരുന്നു. ഒൻപതു പേരടങ്ങുന്ന സംഘമാണ് പാർട്ടിയുടെ സംഘാടകരെന്നാണ് പൊലീസിന്റെ നിഗമനം.
ഇതിനിടയിൽ ബിനീഷ് കോടിയേരിയുമാനി ബന്ധമുണ്ടെന്ന് ഇ ഡി സംശയിക്കുന്ന അനസും പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതും വിവാദമായി. ഇഡി അനസിനെ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here