അനിൽ പനച്ചൂരാന് നാടിന്റെ അന്ത്യാജ്ഞലി
കായംകുളം : ഇന്നലെ അന്തരിച്ച കവിയും പിന്നണി ഗാനരചയിതാവുമായ അനിൽ പനച്ചൂരാന് നാട് അന്ത്യയാത്രനൽകി. കായംകുളത്തെ വീട്ടുവളപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്‌കാരം.
തിരുവനന്തപുരത്തുനിന്നും പോസ്റ്റ് മോർട്ടത്തിനു ശേഷം രാത്രി ഏഴോടെയാണ് അനിൽ പനച്ചൂരാന്റെ മൃതദേഹം കായംകുളത്ത് എത്തിച്ചത്. നിരവധി പേർ കാത്തിരുന്നെങ്കിലും ആർക്കും അന്ത്യോപചാരമർപ്പിക്കാനായില്ല.
ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം.
ഇന്നലെ രാത്രിയോടെയാണ് അനിൽ പനച്ചൂരാന്റെ മരണം സംഭവിച്ചത്. വഴിയിൽ കുഴഞ്ഞുവീണ അനിൽ പനച്ചൂരാനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും . പിന്നീട് തിരുവനന്തപുരത്തെ കിംസിനും എത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെന്നാണാ അദ്യ ഫലം. കോവിഡ് സ്ഥിരീകരിച്ചുവെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.