തിരുവനന്തപുരം: കോവിഡ് കാലത്തെ സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പിടിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം പണമായി തിരിച്ചു നൽകാൻ മന്ത്രിസഭാ തീരുമാനം. ഒരു മാസത്തെ ശന്പളമായി പിടിച്ച തുക അടുത്ത ഏപ്രിൽ മുതൽ അഞ്ചുതവണകളായി തിരിച്ചു നൽകാനാണു തീരുമാനം.
സംസ്ഥാനത്തെ 5.5 ലക്ഷം ജീവനക്കാർക്കായി 2200 കോടിയോളം രൂപയാണ് അഞ്ചു ഗഡുക്കളായി ശന്പളത്തോടൊപ്പം നൽകുക. പിടിച്ച തുക തിരികെ നൽകാൻ പ്രതിമാസം 450 കോടിയോളം രൂപ വീതം അധികമായി കണ്ടെ ത്തേണ്ടി വരും.
മാറ്റിവച്ച ശന്പളം അഞ്ചുതവണകളായി പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും ജൂണ്‍ മുതൽ പിൻവലിക്കുന്നതിന് അനുവാദം നൽകാനുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.