തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ  ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ അടക്കം നാല് പേർക്ക് ജാമ്യം. ഉപധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് സമർപ്പിക്കാൻ കോടതി പ്രതികൾക്ക് നിർദേശം നൽകി. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞുരാമന് പുറമെ സിപിഎം നേതാവ് കെ വി ഭാസ്‌കരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. സിബിഐ കേസിൽ പ്രതിചേർത്ത ഇവർ ഇന്നാണ് എറണാകുളം സിജെഎം കോടതിയിൽ ഹാജരായത്.

 കേസിൽ 24 പ്രതികളാണുള്ളത്. ഇതിൽ  16 പേർ ജയിലിലാണ്. ജാമ്യം നേടിയ മൂന്ന് പേരും പ്രതിചേർക്കപ്പെട്ട അഞ്ച് പേരുമടക്കം എല്ലാവരോടും കോടതിയിൽ ഹാജരാകാൻ ആവശ്യപെട്ടിരുന്നു. ഇതിൽ മുൻ എം എൽ എയും സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഎം നേതാവ് കെ.വി.ഭാസകരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർ ഹാജരായില്ല. നോട്ടീസ് ലഭിക്കാൻ വൈകിയതിനാലാണ്  ഹാജരാകാത്തതെന്ന് ഇവരുടെ  അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഇവരോട് 22 ന് ഹാജരാവൻ കോടതി നിർദേശം നൽകുകയായിരുന്നു.

ബാക്കിയുള്ളവരിൽ ജയിലിലുള്ളവർ വീഡിയോ കോൺഫറൻസ് വഴിയും മറ്റുള്ളവർ നേരിട്ടും ഹാജരായി. നേരിട്ടെത്തിയ  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എൻ ബാലകൃഷ്ണൻ, പതിനൊന്നാം പ്രതി മണി എന്നിവർക്ക് ജാമ്യം നീട്ടി നൽകിയിരുന്നു. അതേസമയം, കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ  റിമാൻഡ് കാലാവധി ഈ മാസം 29 വരെ നീട്ടിയിരിക്കുകയാണ്. കേസിൽ സിബിഐ ഒടുവിൽ അറസ്റ്റ് ചെയ്ത്  കാക്കനാട് സബ് ജയിലിൽ കഴിയുന്ന അഞ്ച് പേർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണണെന്നാവശ്യപ്പെട്ടെങ്കിലും സിബിഐ എതിർത്തു. ഈ അപേക്ഷയും 29 ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here