കൊച്ചി : സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാവുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സംവിധാനമുണ്ടാവണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ തടയുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്  സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സി സി നല്‍കി ഹര്‍ജിയിലാണ് കോടതിവിധി. സ്ത്രീകള്‍ക്കെതിരെ ഉയരുന്ന പരാതികള്‍  പരിഹരിക്കാന്‍ അഭ്യന്തര സംവിധാനമുണ്ടാവണമെന്നാണ്  ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ചലചിത്ര സംഘടനകളിലും ഈ സംവിധാനം ഉണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.
വിധിയെ ഡബ്ല്യൂ സി സിയും വനിതാ കമ്മീഷനും സ്വാഗതം ചെയ്തിരിക്കയാണ്.

സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ ആവശ്യമായ സൗക്യങ്ങളും സുരക്ഷയും ഒരുക്കണം, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍പോലും ഇല്ലാത്ത ലൊക്കേഷനുകളില്‍ ജോലി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കണമെന്നായിരുന്നു ഡബ്ല്യു സി സി യുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. ലൊക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ ലൈംഗികചുവയോടെ സംസാരിക്കുന്നതും മോശമായി  പെരുമാറുന്ന സംഭവങ്ങളിലും കര്‍ശന നടപടിവേണമെന്നായിരുന്നു ഏറെക്കാലമായുള്ള ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here