കോഴിക്കോട് : വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒരു വിദ്യാർഥി രക്ഷപ്പെട്ടു. വിലങ്ങാട് ആലപ്പാട്ട് സാബുവിൻറെ മകൾ ആഷ്മിൽ (14) കൂവ്വത്തോട് പേപ്പച്ചൻറെ മകൻ ഹൃദ്വിൻ (22) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യ പരിക്കുകളോടെ രക്ഷപ്പെട്ടു. ആഷ്മിലിൻറെ മാതാവ് മഞ്ജുവിൻറെ സഹോദരി മർലിനും കുടുംബവും കഴിഞ്ഞ ആഴ്ച്ചയാണ് ഈസ്റ്റർ ആഘോഷത്തിനായി ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയത്.
ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൂന്ന് കുട്ടികളും മുങ്ങി പോവുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികൾ മരണമടയുകയായിരുന്നു മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ.