കണ്ണൂർ: പി ശശിയെ വിമർശിച്ച് രംഗത്തെത്തിയ സി പി എം നേതാവ് പി ജയരാജനെ ചൊല്ലി സി പി എം തട്ടകത്തിൽ പോര് കനക്കുന്നു. ലൈംഗികപീഡനപരാതിയെത്തുടർന്ന് ഒരിക്കൽ പാർട്ടി പുറത്താക്കിയ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയതിനെ വിമർശിച്ചതിന് പിന്നാലെ പി ജയരാജനെച്ചൊല്ലി കണ്ണൂരിലെ പാർട്ടി അണികൾക്കിടയിൽ വാക്‌പോര് മുറുകുന്നതായാണ് റിപ്പോർ്ട്ടുകൾ. സമൂഹ്യ മാധ്യമങ്ങളിലെ ഇടത് ഗ്രൂപ്പുകളിലാണ് പി ജയരാജൻറെ നടപടിയെ ന്യായീകരിച്ചും വിമർശിച്ചും പോസ്റ്റുകൾ നിറയുന്നത്. പി ജയരാജനെതിരെ നടപടിക്ക് വരെ കാരണമായ ‘ചെന്താരകം’ വാഴ്ത്തുപാട്ട് റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പ് വീണ്ടും അപ്‌ലോഡ് ചെയ്തു.
മുഖ്യമന്ത്രി പിണറായി, പാർട്ടി സെക്രട്ടറി കോടിയേരി, എൽ ഡി എഫ് കൺവീനർ ഇ പി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി – ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരിൽ നിന്നുള്ള നേതാക്കൾ സിപിഎമ്മിൻറെയും മുന്നണിയുടെയും സർക്കാരിൻറെയും എല്ലാ പ്രധാന ചുമതലകളിലും ഇരിക്കുന്നു.
‘കണ്ണൂർ ലോബി’യെന്ന ചർച്ച വീണ്ടും സജീവമാകുമ്പോഴാണ് കണ്ണൂരിലെ ഒരു നേതാവിനെ ചുറ്റിപ്പറ്റി അണികൾക്കിടയിൽ മറ്റൊരു വാക്‌പോര് മുറുകുന്നത്. സ്വഭാവദൂഷ്യത്തിൻറെ പേരിൽ പുറത്താക്കിയ പി ശശിയെ വീണ്ടും നേതൃപദവിയിൽ കൊണ്ടുവന്നതിനെ വിമർശിച്ച പി ജയരാജനെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇടത് അനുഭാവി ഗ്രൂപ്പുകളിൽ നിറയുന്നത്. സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്ന ഫാൻ ഗ്രൂപ്പായ റെഡ് ആർമി പി ജയരാജനെ പുകഴ്ത്തുന്ന ചെന്താരകം പാട്ട് വീണ്ടും അപ്‌ലോഡ് ചെയ്തുവെന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രി പിണറായി, പാർട്ടി സെക്രട്ടറി കോടിയേരി, എൽ ഡി എഫ് കൺവീനർ ഇ പി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി – ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരിൽ നിന്നുള്ള നേതാക്കൾ സിപിഎമ്മിൻറെയും മുന്നണിയുടെയും സർക്കാരിൻറെയും എല്ലാ പ്രധാന ചുമതലകളിലും ഇരിക്കുന്നു.
‘കണ്ണൂർ ലോബി’യെന്ന ചർച്ച വീണ്ടും സജീവമാകുമ്പോഴാണ് കണ്ണൂരിലെ ഒരു നേതാവിനെ ചുറ്റിപ്പറ്റി അണികൾക്കിടയിൽ മറ്റൊരു വാക്‌പോര് മുറുകുന്നത്. സ്വഭാവദൂഷ്യത്തിൻറെ പേരിൽ പുറത്താക്കിയ പി ശശിയെ വീണ്ടും നേതൃപദവിയിൽ കൊണ്ടുവന്നതിനെ വിമർശിച്ച പി ജയരാജനെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇടത് അനുഭാവി ഗ്രൂപ്പുകളിൽ നിറയുന്നത്. സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്ന ഫാൻ ഗ്രൂപ്പായ റെഡ് ആർമി പി ജയരാജനെ പുകഴ്ത്തുന്ന ചെന്താരകം പാട്ട് വീണ്ടും അപ്‌ലോഡ് ചെയ്തുവെന്നതാണ് ശ്രദ്ധേയം.