തിരുവനന്തപും: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം സിപിഐ ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐയിൽ പരാതി. സർക്കാരിന്റെ രണ്ടാം വാർഷികം സി പി എം സ്വന്തം പരിപാടിയാക്കി മാറ്റിയെന്നും സി പി ഐയെ മാറ്റി നിർത്തുകയാണെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു. നേരത്തെ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ കഴക്കൂട്ടം കരിച്ചാറയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതിനെതിരെയും സിപിഐ നേതൃയോഗത്തിൽ വിമർശനം ഉയർന്നിരുന്നു. സംഭവം സർക്കാറിന് ചീത്തപ്പേര് ഉണ്ടാക്കിയെന്നും സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. ഇങ്ങിനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു അംഗങ്ങളുടെ ചോദ്യം. സിൽവർ പദ്ധതി വേണമെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കണമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം.