സ്വന്തം ലേഖകൻ

തിരുവനന്തപുരം : വീണാ വിജയനെതിരെ കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി റിയാസ് മുഹമ്മദ് രംഗത്ത്. മുഖ്യമന്ത്രിയുടെ മകളും തൻറെ ഭാര്യയുമായ വീണ വിജയനെതിരെ  ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് നേരത്തെ വ്യക്തമായതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ആരോപണം ശക്തമായി തന്നെ യു ഡി എഫ് പ്രചരിപ്പിച്ചതായിരുന്നു.  താൻ മൽസരിച്ച ബേപ്പൂർ മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു. എന്നാൽ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്  താൻ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങൾ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കി.

യു ഡി എഫ് തുടർ പ്രതിപക്ഷം ആയി തുടരാൻ കാരണം  ഇത്തരം പരാമർശങ്ങളാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓൾഡ് വീഞ്ഞ്  ഇൻ ന്യൂ കുപ്പിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. മമ്മൂട്ടിയുടെ മകനാണ് ദുൽഖറെന്ന് ഒരിക്കൽ പറയും. ദുൽഖറിൻറെ വാപ്പയാണ് മമ്മൂട്ടിയെന്ന് പിന്നീട് പറയും. ഇതാണ് പ്രതിപക്ഷം പറയുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് അതിനുളള അവകാശം ഉണ്ട് . ജാനാധിപത്യ സംവിധാനത്തിൽ അതിനുള്ള അവകാശം ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.

സ്വർണകടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൻറെ ചർച്ചയ്ക്കിടയിൽ ഇന്നലെയാണ് മാത്യു കുഴൽനാടൻ എം എൽ എ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചത്. ചർച്ചയ്ക്കുള്ള മറുപടിക്കിടെ തൻറെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് മാത്യു കുഴൽനാടൻറെ പ്രതികരണം ഉണ്ടായത്.  സ്വപ്നയുടെ എൻട്രി പി ഡബ്യു സി വഴിയാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ് സൈറ്റിൽ ഒരിക്കൽ വീണ പറഞ്ഞത് ജയിക് ബാലകുമാർ മെൻറർ ആണെന്നുമായിരുന്നു എന്നാണ് മാത്യു കുഴൽനാടൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു

മാത്യു കുഴൽനാടൻറെ ഈ പരാമർശത്തിനെതിരെ ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത് . ‘മകളെ കുറിച്ച് പറഞ്ഞാൽ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു. ചർച്ചയിൽ രാഷ്ട്രീയമായി കാര്യങ്ങൾ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പച്ചക്കള്ളമാണ് ഇവിടെ പറഞ്ഞത്. ആരോപണ വിധേയനായ ആൾ മെൻററാണെന്ന് മകൾ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധമാണെന്നും പിണറായി സഭയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here