പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന വിദ്യാർത്ഥിനി മരിച്ചു. 19 വയസുള്ള മങ്കര സ്വദേശിനി ശ്രീലക്ഷ്മിയാണ് മരിച്ചത്. ഒരു മാസം മുൻപാണ് ശ്രീലക്ഷ്മിക്ക് നായയുടെ കടിയേറ്റത്. ആരോഗ്യവകുപ്പ് നിർദേശിച്ച നാല് കുത്തിവെപ്പുകളും ശ്രീലക്ഷിക്ക് എടുത്തിരുന്നെന്ന് ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ ആൻറി റാബീസ് വാക്‌സിൻ ശ്രീലക്ഷ്മിയുടെ ശരീരത്തിൽ ഫലപ്രദമായില്ല.

കഴിഞ്ഞ മെയ് 30ന് ശ്രീലക്ഷ്മി കോളേജിൽ പോകാൻ ഇറങ്ങിയതിനിടെയാണ് അയൽവീട്ടിലെ നായ കടിച്ചത്. ശ്രീലക്ഷ്മിയിൽ പിന്നീട് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. പിന്നീട് ഒരു മാസത്തോളം പേവിഷബാധ ലക്ഷണങ്ങൾ ഉണ്ടായില്ലെങ്കിലും രണ്ട് ദിവസം മുൻപ് ശ്രീലക്ഷ്മിക്ക് പനിയുണ്ടായി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനകളിലാണ് പേവിഷബാധ ശരീരത്തിൽ ഏറ്റതായി കണ്ടെത്തിയത്.

ശ്രീലക്ഷ്മിയെ നായ കടിക്കാതിരിക്കാൻ തടസം നിന്ന ഉടമക്കും കടിയേറ്റിരുന്നു. എന്നാൽ നായയുടെ ഉടമക്ക് ഇത് വരെ പ്രശ്‌നങ്ങൾ ഒന്നും ഇല്ല. ശ്രീലക്ഷ്മിയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഇന്ന് പുലർച്ചയോടെയാണ് ചികിത്സയിൽ കഴിയുന്നതിനിടെ ശ്രീലക്ഷ്മി മരിച്ചത്. പാമ്പാടി ഐവർ മഠത്തിൽ ശ്രീലക്ഷ്മിയുടെ സംസ്‌കാരം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here