ഇടുക്കി: മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ട പശ്ചാത്തലത്തിലാണിത്. 6592 ഘനയടിയാണ് നിലവിലെ നീരൊഴുക്ക്,​ ഇത് തുടർന്നാൽ റൂൾ കർവ് ലെവലായ 137.5 അടിയിലെത്തും. തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ രാവിലെ 10 മുതൽ ഡാമിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാൻ സാദ്ധ്യതയുണ്ടെന്ന് തമിഴ്‌നാട് അറിയിച്ചതായി ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് പിന്നീട് അറിയിക്കും.

 

.മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചിരുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ചു നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. വരും ദിവസങ്ങളില്‍ അതിതീവ്ര മഴയാണ് കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് നിലവില്‍ 136 അടിയിലേക്ക് എത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലാണ്. രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം.അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here