തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും കൈമാറി. മന്ത്രി ആര്‍. ബിന്ദു നേരിട്ടെത്തിയായിരുന്നു 23 ലക്ഷം രൂപ കുടുംബത്തിന് നല്‍കിയത്. ബാക്കി 64.000 രൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.

കരുവന്നുര്‍ ബാങ്കില്‍ ഫിലോമിനയും കുടുംബവും നിക്ഷേപിച്ച മുഴുവന്‍ തുകയും വീട്ടിലെത്തിച്ചു നല്‍കുമെന്ന് കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്. ചികിത്സയ്ക്കായ് പണം ആവശ്യപ്പെട്ട് ബാങ്കില്‍ പലതവണ കയറിയിറങ്ങിയിട്ടും ബാങ്ക് പണം നല്‍കിയില്ലെന്നും ഇതേത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സ മുടങ്ങിയതെന്നും ഫിലോമിനയുടെ കുടുംബം ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here