കൊച്ചി : സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണനെ താന്‍ അറിയില്ലെന്നും ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമീഷനില്‍ നല്‍കിയ മൊഴി കള്ളമെന്ന് തെളിഞ്ഞു. വ്യാഴാഴ്ച സിറ്റിങ്ങില്‍ ഫെനിയുടെ സിഡിആര്‍ രേഖകള്‍ കമീഷന്‍ ഹാജരാക്കിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞത്.

മുഖ്യമന്ത്രിയുടെ മൊബൈെല്‍ഫോണ്‍ നമ്പറായ  9447033333യിലേക്ക് അഡ്വ. ഫെനിയുടെ ഫോണ്‍നമ്പറായ 9447951667ല്‍നിന്ന് നാലുതവണ വിളിച്ച് സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് സര്‍വീസ് പ്രൊവൈഡറില്‍നിന്ന് സംസ്ഥാന ഡിജിപി മുഖാന്തിരം കമീഷന്‍ ശേഖരിച്ചത്. 2015 ഏപ്രില്‍ 5, ജൂണ്‍ 30, ജൂലൈ 1, ആഗസ്ത് 28 തീയതികളിലാണ് ഫെനി മുഖ്യമന്ത്രിയെ വിളിച്ചത്. താന്‍ മുഖ്യമന്ത്രിയെ നേരത്തെതന്നെ അറിയുമെന്നും അദ്ദേഹവുമായി നേരിട്ടും അല്ലാതെയും സംസാരിച്ചിട്ടുണ്ടെന്നും അഡ്വ. ഫെനി കമീഷനില്‍ മൊഴി നല്‍കുകയുംചെയ്തു. സ്വകാര്യ ആവശ്യത്തിനായാണ് മുഖ്യമന്ത്രിയെ വിളിച്ചതെന്നും ഫെനി പറഞ്ഞു.

അതേസമയം, സോളാര്‍ കമീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തപ്പോള്‍ അദ്ദേഹം ഫെനിയുമായുള്ള ബന്ധം നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാറാണ് ഉമ്മന്‍ചാണ്ടിയോട് ‘അങ്ങ് സരിതയുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണനുമായി ഫോണില്‍ സംഭാഷണം നടത്തിയിട്ടുണ്ടോ’ എന്ന് ചോദിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മറുപടി ‘ഞാന്‍ ഈ ഫെനിയെ കണ്ടിട്ടില്ല, അറിയുകയുമില്ല, ടിയാനുമായി ഫോണില്‍ സംസാരിച്ചിട്ടുമില്ല’ എന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here