ശബരിമല: അടുത്ത മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ.ജയരാജന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും കോട്ടയം വൈക്കം ഹരിഹരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു.

ഉഷഃപുജയ്ക്കു ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ പന്തളം കൊട്ടാരത്തിലെ കൃതികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. പത്ത് പേരുടെ അന്തിമപ്പട്ടികയില്‍ നിന്നാണ് കെ.ജയരാജന്‍ നമ്പൂതിരിയുടെ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ഏഴ് തവണയും മേല്‍ശാന്തി സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചിരുന്ന കെ.ജയരാജന്‍ നമ്പൂതിരി എട്ടാമത്തെ തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് ഒരു നിയോഗമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അയ്യപ്പസ്വാമി നേരിട്ട് ക്ഷണിക്കുമ്പോള്‍ അതില്‍ കുടുതല്‍ എന്താണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

 

പന്തളം കൊട്ടാരത്തിലെ പൗര്‍ണമി ജി.വര്‍മയാണ് മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. എട്ടു പേരുടെ അന്തിമ പട്ടികയില്‍ നിന്നാണ് ഹരിഹരന്‍ നമ്പൂതിരിയുടെ തിരഞ്ഞെടുപ്പ്.

ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ റിട്ട. ജസ്റ്റിസ് എന്‍. ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here