ഓഗസ്റ്റില്‍ മുട്ടത്തറയില്‍ കണ്ടെത്തിയ കാലുകളെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

തിരുവനന്തപുരം: കന്യാകുമാരി സ്വദേശിയായ ഗുണ്ടാനേതാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടതായി വെളിപ്പെടുത്തല്‍. സംഭവത്തില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികളായ രണ്ടു പേര്‍ കസ്റ്റഡിയിലായി. ഇവരുടെമായി മുട്ടത്തറയില്‍ നടത്തിയ തെളിവെടുപ്പില്‍ ശാരീര ഭാഗങ്ങള്‍ കണ്ടെത്തി. മൃതദേഹ ഭാഗങ്ങള്‍ ഡി.എന്‍.എ അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കി കൊല്ലപ്പെട്ടയാളുടെ തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പിടിയിലായിരിക്കുന്നത്. പ്രതികള്‍ എല്ലാവരും കൊടുംകുറ്റവാളികളാണ്. തമിഴ്‌നാട്ടിലും നിരവധി കേസുകളുണ്ട്. അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും. പ്രതികളും കൊല്ലപ്പെട്ടയാളും തമ്മില്‍ പൂര്‍വ്വ വൈരാഗ്യമുണ്ടായിരുന്നുവെന്നും ശംഖുമുഖം എ.സി.പി ഡി.കെ പൃഥ്വിരാജ് പറഞ്ഞു.

ഓഗസ്റ്റില്‍ മുട്ടത്തറയില്‍ കണ്ടെത്തിയ കാലുകളെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here