കോട്ടയം: ബ്രിട്ടണില്‍ മലയാളി നഴ്‌സ് അഞ്ജുവിനെ ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചാണെന്ന് പോലീസിന്റെ സ്ഥിരീകരണം. അഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടികളെ സാജു ആക്രമിക്കുകയായിരുന്നു. പോലീസ് കെറ്ററിംഗിനെ ഇവരുടെ എത്തുമ്പോള്‍ കുട്ടികള്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചേപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അഞ്ജുവിന്റേയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷം രൂപ ചെലവ് വരുമെന്ന് അധികൃതര്‍ അറിയിച്ചതായി അഞ്ജുവിന്റെ പിതാവ് പറയുന്നു. മകളുടെയും കൊച്ചുമക്കളുടെയും മുഖം അവസാനമായി കാണാന്‍ സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായം തേടുകയാണ് കുടുംബം.

 

അഞ്ജുവിനെ ഭര്‍ത്താവ് മുന്‍പും ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറയുന്നു. അഞ്ജു സൗദിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് അമ്മ രണ്ടു മാസം ഒപ്പം താമസിച്ചിരുന്നു. മകളെ സാജു മൂത്ത കുട്ടിക്കൊപ്പം മുറിയില്‍ അടച്ച് മര്‍ദിച്ചിരുന്നുവെന്ന് അമ്മ പറയുന്നു. കഴിഞ്ഞയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകള്‍ കരച്ചിലായിരുന്നു. മകളുടെ കാര്‍ഡ് അടക്കം മുഴുവന്‍ രേഖകളും സാജുവിന്റെ പക്കലാണ്. സാജു അറിയാതെ വീട്ടിലേക്ക് വിളിക്കാനോ പണമയക്കാനോ കഴിഞ്ഞിരുന്നില്ലെന്നും അമ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here