ബദിയടുക്ക:  മാതാപിതാക്കളടക്കം അഞ്ച് പേരെ വെട്ടിയശേഷം യുവാവ് ആത്മഹത്യചെയ്തു. കാസര്‍കോട് ബദിയടുക്ക നെക്രാജെയിലാണ് സംഭവം. നെക്രാജെ ചാത്തപ്പാടി അശ്വിന്‍ കല്ലൂരായ(22) ആണ് അഞ്ച് പേരെ ആക്രമിച്ച ശേഷം തൂങ്ങിമരിച്ചത്.

ബാംഗ്ലൂരില്‍ ഐ.ടി ഉദ്യോഗാര്‍ഥിയായ അശ്വിന്‍ ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. അച്ഛന്‍ ശ്രീഹരി കല്ലൂരായ, അമ്മ ലത, ബന്ധുക്കളായ സുഗുണമ്മ, വനജാക്ഷി, സുമ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം തോട്ടത്തിലേക്ക് ഓടിപ്പോകുകയായിരുന്നു അശ്വിന്‍.

ബഹളം കേട്ട നാട്ടുകാരാണ് പരിക്കേറ്റ അഞ്ച് പേരെയും ആസ്പത്രിയിലെത്തിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച ഇവരെ ഗുരുതരാവസ്ഥയിലായതിനാല്‍ മംഗലാപുരത്തെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസാണ് അശ്വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here