കാസര്‍ഗോഡ്: കോളജ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളിൽച്ചന്നാണെന്നും പോസ്റ്റ്മോർട്ടം പ്രഥാമിക റിപ്പോർട്ട്.
ചെമ്മനാട് പരവനടുക്കം ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ (17) മരണത്തിലാണ് ദുരൂഹത ഏറുന്നത്. ഹോട്ടലിൽനിന്നും വാങ്ങിയ ഭക്ഷണം കഴിച്ചല്ല അഞ്ജു ശ്രീയുടെ മരണമെന്നാണ് ഫോറൻസിക് സർജന്റെ നിഗമനം. എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ വിഷാശം കണ്ടെത്തുകയും ചെയ്തു.
ഈ വിഷം മൂലം കരൾ തകരാറിലായതാണ് മരണത്തിനു കാരണമായത്. ഇതിനൊപ്പം മഞ്ഞപ്പിത്തവും പിടിപെട്ടിരുന്നു. പെൺകുട്ടി ഭക്ഷണം വാങ്ങിയ അല്‍ റൊമാന്‍സിയ ഹോട്ടലില്‍നിന്ന് ശേഖരിച്ച സാമ്പിളുകളിലും സംശയത്തിന് ഇടനൽകുന്നതൊന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെ അഞ്ജു ശ്രീയുടെ ആന്തരികാവയവങ്ങൾ പോലീസ് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്.
മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ യിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 5.15നായിരുന്നു മരണം.