സിപിഎമ്മിന്റെ പരാതിയില്‍ ഇതുവരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഎം വ്യക്തമാക്കി.

കണ്ണൂര്‍: സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ സിപിഎം പരാതി നല്‍കി. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് ആണ് പോലീസിന് പരാതി നല്‍കിയത്. ഇരുവരും ഗൂഢാലോചന നടത്തി വ്യാജരേഖ നിര്‍മമ്മിക്കുകയും വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ചാണ് പരാതി. മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും സല്‍​പ്പേര് കളങ്കപ്പെടുത്താന്‍ ഇരുവരും ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

 

സിപിഎമ്മിന്റെ പരാതിയില്‍ ഇതുവരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഎം വ്യക്തമാക്കി.

 

മുന്‍പ് ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനായി തന്നെ സമീപിച്ചുവെന്ന് സ്വപ്‌ന വെളിപ്പെടുത്തിയതിനു പിന്നാലെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് കെ.ടി ജലീല്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

വിജേഷ് പിള്ളയെന്നയാള്‍ തന്നെ സമീപിച്ച് മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നശിപ്പിക്കണമെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും സ്വപ്ന കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നു. വഴങ്ങിയില്ലെങ്കില്‍ എം.വി ഗോവിന്ദന്‍ എന്ന പാര്‍ട്ടി സെക്രട്ടറി തന്നെ തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here