ആറ് വര്‍ഷത്തിലധികമായി ജയിലില്‍ വിചാരണ തടവുകാരനായി തുടരുകയാണെന്നും, വിചാരണ നീണ്ടു പോകുകയാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തളളി. പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇയാള്‍ സുപ്രീം കോടതിയിലെത്തിയത്. ആറ് വര്‍ഷത്തിലധികമായി ജയിലില്‍ വിചാരണ തടവുകാരനായി തുടരുകയാണെന്നും, വിചാരണ നീണ്ടു പോകുകയാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

 

അടിയന്തരമായിത്തന്നെ ഈ കാര്യത്തെ പരിഗണിക്കണമെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അംഗീകരിക്കുകയായിരുന്നു. നേരത്തേ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്. ദിലീപ് താരപരിവേഷമുള്ളയാളായതിനാല്‍ വിചാരണ ഇനിയും നീണ്ടുപോകും. തന്നെ പ്രതിസ്ഥാനത്ത് ചേര്‍ത്തതുകൊണ്ട് എല്ലാവിധ വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു, അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. ഇതാണ് സുപ്രിംകോടതി തള്ളിയത്. .

 

നേരത്തെ, പള്‍സര്‍ സുനിക്ക്, വിചാരണ വൈകുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ പ്രതി സമീപിച്ചത്. എന്നാല്‍ അപേക്ഷ കോടതി തള്ളിയതോടെ പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here