മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മാത്യു കുഴല്‍നാടനെതിരെ പരിഹാസവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കുഴൽനാടൻ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്ന് ധനമന്ത്രി പറഞ്ഞു. വീണ വിജയൻറെ കമ്പനി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന് മാത്യു കുഴൽ നാടൻ ആരോപണമുന്നയിച്ചിരുന്നു. നികുതി ഒടുക്കിയെന്ന് കുഴല്നാടന് മറുപടി കൊടുത്തുവെന്ന് ധനമന്ത്രി പറഞ്ഞു. വീണാ വിജയൻ ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നൽകിയിട്ടുമുണ്ട്. മാത്യു കുഴൽ നാടൻ തെറ്റിദ്ധാരണ പരത്തുകയാണ്. 2017 ജൂലൈ 1 മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സാണ്. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ആരോപണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

സിഎംആര്‍എല്‍ കമ്പനിയുടെ ബില്‍ രേഖകളിൽ 2018ലാണ് വീണ ജിഎസ്ടി അടച്ചത് എന്ന് കാണാം. 2017ലെ ബില്‍ അനുസരിച്ചുള്ള നികുതി അടച്ചതും രേഖകളില്‍ നിന്ന് വ്യക്തമായതോടെ കുഴൽനാടൻ പുലിവാല് പിടിച്ചിരിക്കുകയാണ്.

ജിഎസ്ടി രജിസ്‌ട്രേഷന് മുമ്പ് അക്കൗണ്ടില്‍ വന്ന 60 ലക്ഷത്തിന്റെ നികുതി വീണ അടച്ചിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്. ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2018 ജനുവരി ഒന്നിനാണ് വീണ ജിഎസ്ടി റജിസ്‌ട്രേഷന്‍ നടത്തിയത്. ഒരു വര്‍ഷക്കാലം ജിഎസ്ടി റജിസ്‌ട്രേഷന്‍ ഇല്ലാതെ പണം അടയ്ക്കാന്‍ കഴിയുമോ? നിയമപരമായി ഇത് സാധ്യമല്ലെന്നുമായിരുന്നു കുഴല്‍നാടന്റെ ആരോപണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here