കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം എന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണകൂടത്തിന്റെ എല്ലാ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ കാവിവൽക്കരണം നടക്കുകയാണ്.
കേരളത്തിൻറെ സെനറ്റിലും ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് ഗവർണ്ണർ നിയമനം നടത്തുന്നത്. കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് മിണ്ടാത്തത് ഗവർണർക്ക് മൗന പിന്തുണ നൽകുന്നത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.