നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ പ്ലീഡർ പി ജി മനു കീഴടങ്ങി. ഇന്ന് രാവിലെ 8 മണിയോടെ എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് മനു കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് കീഴടങ്ങാൻ മനു തയ്യാറായത്.

ബലാത്സംഗത്തിനിരയായ അതിജീവിത നിയമസഹായം തേടിയാണ് സർക്കാർ പ്ലീഡർ പി ജി മനുവിനെ സമീപിച്ചത്. എന്നാൽ ഇയാൾ അതിജീവിതയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here