സ്ത്രീകളുടെ വലതുകൈയും പുരുഷന്റെ ഇടതുകൈയും മുറിച്ച നിലയിലായിരുന്നുവെന്ന് ലോവര്‍ സുബാന്‍സിരി എസ്.പി കെനി ബഗ്ര പറഞ്ഞു. ദേവിയുടെ കഴുത്തിലും ചെറിയ മുറിവ് കണ്ടെത്തി. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകളും മൊബൈലും ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും കണ്ടെത്തി. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ വാതിലിനടിയില്‍ തുണി വച്ച് അടച്ചിരുന്നുവെന്നും പൊലീസിന്‍റെ പരിശോധനയില്‍ വ്യക്തമായി. നിലവിലെ തെളിവുകളില്‍ നിന്നും ആത്മഹത്യയെന്നാണ്  പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യം പരിശോധിക്കുന്നുവെന്നും എസ്.പി വ്യക്തമാക്കി.

അതേസമയം, കുടുംബമെന്ന വ്യാജേനെയാണ് മൂവരും ഹോട്ടലില്‍ മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍. ആര്യ മകളെന്നാണ് നവീനും ദേവിയും പറഞ്ഞത്. ഇറ്റാനഗറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള സിറോവാലിയിലെ ഹോട്ടല്‍ബ്ലൂ പെനിലാണ് ഇവര്‍ താമസിച്ചത്. മാര്‍ച്ച് 28 ന് രണ്ടുദിവസത്തേക്കാണ് ഇവര്‍ മുറിയെടുത്തതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. ആദ്യ രണ്ടുദിവസം പുറത്തുപോയ ഇവര്‍  കൂടുതല്‍ ദിവസങ്ങളിലേക്ക് മുറി വേണമെന്ന് ആവശ്യപ്പെട്ടു. പിന്നെ രണ്ടുദിവസം ഇവരെ പുറത്തുകാണാത്തതിനാല്‍ മാനേജര്‍ പോയി നോക്കി. വാതില്‍ തുറന്നപ്പോള്‍ കണ്ടത് മൂന്നുപേരുടെയും മൃതദേഹമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here