o rajagopalതിരുവനന്തപുരം: കേരളാ നിയമസഭയില്‍ ആദ്യമായി ഇടംനേടിയ ബിജെപി അംഗം ഒ. രാജഗോപാലിന്റെ സിപിഎം ചായ്‌വില്‍ പാര്‍ട്ടി ആടിയുലയുന്നു. സി.പി.എംവിരുദ്ധത കൊണ്ടുമാത്രം സംസ്ഥാനത്ത് ഏറെ മുന്നോട്ട് പോകാനാവില്‌ളെന്ന് ബി.ജെ.പി നേതൃത്വത്തില്‍ അഭിപ്രായം. ഏക എം.എല്‍.എയുടെ സി.പി.എം മൃദുത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഇതോടൊപ്പം അതൃപ്തി പുകയുന്നുമുണ്ട്. ഇതടക്കം ജൂണ്‍ 22 ലെ സംസ്ഥാന ഭാരവാഹി യോഗം വിശദമായി ചര്‍ച്ച ചെയ്‌തേക്കും. തെരഞ്ഞെടുപ്പിനുശേഷമുള്ള അനുകൂല രാഷ്ട്രീയസാഹചര്യം പ്രയോജനപ്പെടുത്തുന്നില്ല എന്ന ആക്ഷേപമാണ് നേതൃത്വത്തില്‍ ഒരുവിഭാഗത്തിന്. ദുര്‍ബലമായ കോണ്‍ഗ്രസിനുപകരം പ്രതിപക്ഷ പാര്‍ട്ടിയാവണമെന്നാണ് അവരുടെ നിലപാട്. പകരം സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ മാത്രം ഊന്നിയുള്ള പ്രവര്‍ത്തനം ഗുണം ചെയ്യില്‌ളെന്നും ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ സി.പി.എമ്മിന്റെ അക്രമത്തില്‍ ഊന്നിയായിരുന്നു ബി.ജെ.പി പ്രചാരണം. ഫലപ്രഖ്യാപനത്തിനുശേഷം പിണറായിയിലെ അക്രമം അടക്കം ഉയര്‍ത്തി. ദേശീയ വനിതാ കമീഷനെ ഇടപെടുവിച്ചു. കേന്ദ്രമന്ത്രിയെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ജനകീയ സദസ്സും സംഘടിപ്പിച്ചു.

അതേസമയം, സി.പി.എമ്മില്‍ മാത്രം കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്‌ളെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്. ഇടതുപക്ഷ വോട്ട്ബാങ്കാണ് ലക്ഷ്യമെന്നിരിക്കെ സി.പി.എമ്മിനെ ഒറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല. ഇതോടെ സി.പി.എംഅണികള്‍ ഒറ്റക്കെട്ടാവുമെന്നും ബി.ജെ.പി നേതാക്കള്‍ അഭിപ്രായപ്പെടുന്നു. സി.പി.എംഅണികളെ സ്വാധീനിക്കാനുള്ള അവസരം കൂടിയാണ് ഇതുവഴി അടയുന്നത്. പകരം ഭരണത്തിലത്തെിയ എല്‍.ഡി.എഫിനെതിരെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ എറ്റെടുത്ത് പ്രതിപക്ഷ റോള്‍ നിര്‍വഹിക്കുകയാണ് വേണ്ടതെന്നാണ് അഭിപ്രായം.

ഒപ്പമാണ് എക എം.എല്‍.എ ഒ. രാജഗോപാലിന് സി.പി.എംമൃദുസമീപനമെന്ന ആക്ഷേപം പാര്‍ട്ടിയില്‍ ഉയരുന്നത്. സി.പി.എമ്മാണ് സംസ്ഥാനത്ത് മുഖ്യശത്രു. എന്നിട്ടും എം.എല്‍.എക്ക് മൃദുസമീപനമാണോ എന്ന സംശയം നേതൃത്വത്തിനുമുണ്ട്. പിണറായി വിജയനെ എ.കെ.ജി സെന്ററില്‍ ചെന്ന് രാജഗോപാല്‍ സന്ദര്‍ശിച്ചതും നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തതും വിവാദമായി. ഒടുവില്‍ സി.പി.എംഅക്രമത്തിനെതിരെ തലസ്ഥാനത്ത് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്ത ജനകീയസദസ്സില്‍ പങ്കെടുക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് അണികള്‍ക്ക്. എം.എല്‍.എമാരുടെ പരിശീലനപരിപാടി കാരണമാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. എന്നാല്‍, പരിപാടിയില്‍ മുഖംകാണിക്കുകയെങ്കിലും വേണമായിരുന്നെന്ന അഭിപ്രായമാണ് നേതൃത്വത്തിന്.

LEAVE A REPLY

Please enter your comment!
Please enter your name here