പേരൂർക്കട ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശം. റവന്യൂ വകുപ്പാണ് ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഭൂമി ഏറ്റെടുക്കണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല. റിപ്പോർട്ട് റവന്യൂ സെക്രട്ടറി വകുപ്പു മന്ത്രിക്കു കൈമാറി.
ഉപയോഗിക്കാതെ കിടക്കുന്ന ആറര ഏക്കർ സ്ഥലം സർക്കാരിന് തിരിച്ചെടുക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്ന ഭൂമിയാണ് തിരിച്ചുപിടിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ചു നിയമ വകുപ്പിന്റെ ഉപദേശം തേടണം. ഭൂമി നല്‍കുമ്പോഴുള്ള ട്രസ്റ്റിന്റെ സ്വഭാവം പരിശോധിക്കണം. അക്കാദമിയുടെ പ്രധാന കവാടം സ്ഥിതിചെയ്യുന്നത് സര്‍ക്കാറിന്റെ പുറമ്പോക്ക് ഭൂമിയിലാണ്. അനധികൃതമായി നിര്‍മ്മിച്ച കവാടം പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.