ദേവികുളം പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിനെ ത്യാഗത്തിന്റെ കുരിശായി ആരും വ്യാഖ്യാനിക്കേണ്ട. ഈ കുരിശുപയോഗിച്ചാണ് മൂന്നാറില്‍ പലരും സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുരിശ് പൊളിച്ച ദിവസം ആരും തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നില്ല. സി.പി.ഐ എന്നും ശരിയുടെ ഭാഗത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.