കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. മാണിക്ക് രാഷ്ട്രീയം എന്നും ഒരു കച്ചവടമാണെന്നും, കെ.എം. ജോര്‍ജ്ജ് ചങ്കു പൊട്ടി മരിക്കാന്‍ കാരണം കെ.എം.മാണിയാണെന്നും ചൂണ്ടി കാട്ടുന്നു. മാണി എന്ന മാരണം എന്ന തലകെട്ടോടുക്കൂടി ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ഗൗരവ്വമായി ചിന്തിക്കാനുള്ളതാണെന്നും പാര്‍ട്ടിക്ക് മാണി എന്നും ഒരു മാരണ തന്നെയാണെന്നും വീക്ഷണത്തില്‍ ആരോപിക്കുന്നു. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്നും, കെ.എം. മാണിയുടെ രാഷ്ട്രീയം നേരിന്റെതല്ല നെറികേടിന്റെതാണെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.
യു.ഡി.എഫ്. നൂറുതവണ തോറ്റാലും മാണിയെ തിരികെ വിളിക്കരുതെന്ന് വീക്ഷണം മുഖപ്രസംഗം വ്യക്തമാക്കുന്നു. യു.ഡി.എഫില്‍ നിന്നുകൊണ്ട് മാണി ശ്രമിച്ചത് എല്‍.ഡി.എഫ്. പിന്തുണയോടെ മുഖ്യമന്ത്രി ആകാനാണ്. മുന്നണിക്കകത്തു നിന്നും തര്‍ക്കിച്ചും, വിലപേശിയും മാണി അനര്‍ഹമായി പലതും തേടി. സത്യസന്ധതയും , മര്യാദയും തൊട്ടു തീണ്ടിയിട്ടില്ലാത്ത മാണി കപട രാഷട്രീയത്തിന്റെ അപ്പോസ്തലന്‍ ആണെന്നും പറയുന്നു.
മാണിക്കും മകനും വേണ്ടി മാത്രമുള്ള പാര്‍ട്ടിയെ കോണ്‍ഗ്രസ് ഏറെക്കാലം ചുമന്നതുക്കൊണ്ടാണ് അവര്‍ക്ക് രാഷ്ട്രീയ തല്‍പര്യമുണ്ടായതെന്നും, കെ.എം.ജോര്‍ജ്ജ് മുതല്‍ പി.സി.ജോര്‍ജ്ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ മാണി പീഡിപ്പിച്ചിട്ടുണ്ടെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.
കേരളാകോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ മാണിയുടെ വിഷക്കൊമ്പു കൊണ്ടുള്ള കുത്തേല്‍ക്കാത്തവരായി ആരുമുണ്ടാവില്ലെന്നും വീണിടം വിദ്യയാക്കലാണ് മാണിയുടെ ശൈലിയെന്നും ഇത് മാണിക്കുള്ള മറുപടിയായിട്ടാണ് ശനിയാഴ്ച വീക്ഷണം പുറത്തു വന്നിരിക്കുന്നതെന്നും വ്യക്തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here