കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും. ഈ ആഴ്ചതന്നെ ജാമ്യാപേക്ഷ നൽകുമെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻ പിള്ള പറഞ്ഞു. ദിലീപ് അറസ്റ്റിലായി ഒരുമാസം പിന്നിടുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ വീണ്ടും ഹൈകോടതിയിലെത്തുന്നത്. ഇത്തവണ ജാമ്യം കിട്ടുമെന്ന വിശ്വാസത്തിലാണ് ദിലീപിെൻറ അഭിഭാഷകൻ.
ദിലീപിെൻറ മാനേജറായ അപ്പുണ്ണി ഒളിവിലാണ്, പ്രധാന തെളിവായ മൊൈബൽ ഫോൺ നശിപ്പിക്കപ്പെടും എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയതോടെയായിരുന്നു മുമ്പ് ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത്. എന്നാൽ, അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാവുകയും ഫോൺ നശിപ്പിക്കപ്പെട്ടതായി മൊഴി ലഭിക്കുകയും ചെയ്തതോടെ ഈ വാദങ്ങൾക്ക് പ്രസക്തിയില്ലാതായിരിക്കുകയാണ്.
ഹൈകോടതിയിൽ ജാമ്യാപേക്ഷ വീണ്ടുമെത്തുമ്പോൾ പൊലീസ് ഇതിനെ എതിർക്കും. ഉന്നതരെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന വാദമായിരിക്കും മുഖ്യമായി ഉന്നയിക്കുക. കേസിൽ ഉടൻ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.