elephant-carcass.jpg.image.784.410

 

കൊച്ചി∙ ഇടമലയാർ ആനവേട്ടക്കേസിലെ മുഖ്യപ്രതിയായിരുന്ന ഐക്കര വാസുവിനു തോക്കു നിർമിച്ചുകൊടുത്തയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാസുവിന്റെ അയൽവാസി കൂവപ്പാറ സ്വദേശി കൃഷ്ണൻകുട്ടിയെയാണു വിഷം കഴിച്ച നിലയിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്വേഷണസംഘം തന്നെ തിരിച്ചറിഞ്ഞുവെന്ന ഭയമാണ് ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചന. പിടിക്കപ്പെടുമെന്നു മനസിലായപ്പോൾ ഐക്കര വാസു മഹാരാഷ്ട്രയിലെ തോട്ടത്തിൽ ആത്മഹത്യ ചെയ്തിരുന്നു.

മഹാരാഷ്ട്ര – ഗോവ അതിർത്തിയിലെ ദോഡാമാർഗിലെ മലയാളിയുടെ ഫാമിലാണ് ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വാസു ഉൾപ്പെടെ ആറുപേർക്കെതിരെ വനംവകുപ്പ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here