കൊച്ചി∙ തനിക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ ആവശ്യം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തള്ളി. തന്റെ പ്രതിഛായ തകർക്കാനുള്ള പ്രമേയമാണിതെന്നും അതിന് അവതരണാനുമതി നൽകരുതെന്നുമായിരുന്നു എജിയുടെ ആവശ്യം.
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ നിലവിലെ ചുമതലകളില്‍നിന്ന് മാറ്റാനുള്ള സമ്മര്‍ദ്ദത്തിനു വഴങ്ങരുതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കാന്‍ ഒരുവിഭാഗം അഭിഭാഷകര്‍ അനുമതി തേടിയിരുന്നു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ക്രിമിനല്‍ മിസലേനിയസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ചുമതലയില്‍നിന്നു മാറ്റാന്‍ എജി ദണ്ഡപാണിയും കുടുംബവും ശ്രമിക്കുന്നുവെന്നും പ്രമേയത്തില്‍ ആരോപിച്ചിരുന്നു.
തൊട്ടുപിന്നാലെ പ്രമേയത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദണ്ഡപാണി അസോസിയേഷന്‍ പ്രസിഡന്റിനു കത്തുനല്‍കി. പ്രമേയത്തിലെ ഉള്ളടക്കം അടിസ്ഥാന രഹിതമാണെന്ന് എജി കത്തില്‍ ആരോപിച്ചിരുന്നു. താനോ കുടുംബമോ ഏതെങ്കിലും ജഡ്ജിയുടെ ജൂറിസ്ഡിക്ഷന്‍ മാറ്റുന്നതിന് ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.