ശ്രീനഗർ∙ ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടാൻ യുവാക്കളെ ആഹ്വാനം ചെയ്ത് ഹിസ്ബുൽ മുജാഹിദ്ദീന്റെ വിഡിയോ പുറത്ത്. കശ്മീരിലെ വിവിധ മേഖലകളിലാണ് വിഡിയോ പ്രചരിക്കുന്നത്. ജിഹാദിനായി പോരാടാൻ യുവാക്കളെ ആഹ്വാനം ചെയ്യുന്നതാണ് വിഡിയോ. ആദ്യമായാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങൾ കശ്മീരിൽ പ്രചരിക്കുന്നത്.
പാക്ക് അധിനിവേശ കശ്മീരിൽ നിന്ന് മുന്നൂറോളം ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനായി കാത്തുനിൽക്കുന്നവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് വിഡിയോ പുറത്തുവന്നത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് ഭീകരസംഘടനകൾ പാക്ക് പിന്തുണയോടെ നടത്തുന്ന 17 ഭീകരക്യാപുകളുടെ വിശദാംശങ്ങളും ഇന്ത്യയ്ക്കു ലഭിച്ചിട്ടുണ്ട്. ഈ ക്യാംപുകളിൽ പരിശീലനം നേടിയ മുന്നൂറോളം ഭീകരരാണ് കശ്മീരിലേക്കു നുഴഞ്ഞുകയറാൻ കാത്തുനിൽക്കുന്നത്.