മലപ്പുറം: സ്ത്രീയായി ജീവിക്കാൻ അനുവദിക്കണമെന്നാവശ്യവുമായി മലപ്പുറം ജില്ലയിലെ പതിനേഴുകാരൻ. കുടുംബാംഗങ്ങൾ ഇതിന് തടസം നിന്നതോടെ അവരോട് വഴക്കിട്ട് ആൺകുട്ടി വീട് വിട്ടിറങ്ങി. കൗൺസിലർ മുഖേന കണ്ടെത്തിയ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി.സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയത്. സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും, അതിനുള്ള പക്വത ഉണ്ടെന്നും സിഡബ്ല്യൂസിക്ക് മുൻപിൽ കുട്ടി വ്യക്തമാക്കി.

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളയാൾക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും പതിനേഴുകാരൻ കൂട്ടിച്ചേർത്തു.പതിനേഴുകാരൻ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലാണെന്ന് അധികൃതർ വിലയിരുത്തി. ശേഷം ഒരു മാസത്തേക്ക് അവനെ ട്രാൻസ്‌ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചു. കുട്ടിയുടെ ബന്ധുക്കളെ കൗൺസിലിംഗിന് വിധേയമാക്കി.ആഴ്ചയിലൊരിക്കൽ അവനെ സന്ദർശിക്കാനുള്ള അനുമതിയും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here