സ്പോൺസർഷിപ്പ് ഫീസ് ഒഴിവാക്കി ബിസിനസ്സ് തുടങ്ങാം


ദുബൈ: യു.എ.ഇയിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വപ്നതുല്യമായ ഓഫറുമായി എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്. ആദ്യ വർഷത്തെ സ്പോൺസർഷിപ്പ് ഫീസ് ഒഴിവാക്കി ബിസിനസ്സ് തുടങ്ങാനുള്ള അവസരമാണ് കമ്പനി നൽകുന്നത്. ഈ വർഷം എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പിെൻറ സേവനം ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ ആയിരം കമ്പനികൾക്കാണ് ഈ അവസരം. അഞ്ച് മില്യൻ ദിർഹമിെൻറ ഓഫർ ആണ് ബിസിനസ്സ് സംരംഭക സഹായ സ്ഥാപനമായ എമിറേറ്റ്‌സ് ഫസ്റ്റ് നൽകുന്നത്.

എമിറേറ്റ്‌സ് ഫസ്റ്റിലൂടെ പുതുതായി കമ്പനി തുടങ്ങുന്ന സംരംഭകർക്ക് ആദ്യ വർഷം സ്പോൺസർഷിപ്പ് ഫീ ഒഴിവാക്കി നൽകും. അതിലൂടെ 5000 ദിർഹത്തിനു മുകളിൽ ലാഭമുണ്ടാകും. സ്പോൺസർഷിപ്പ് തുക എമിറേറ്റ്സ് ഫസ്റ്റ് ആണ് ആദ്യ വർഷം വഹിക്കുക. രണ്ടാം വർഷം മുതൽ 5000 ദിർഹം സ്പോൺസർഷിപ്പ് ഫീ സംരംഭകൻ നൽകേണ്ടി വരും. എന്നാൽ, പൂർണമായും സ്പോൺസറുടെ കീഴിൽ വരുന്ന കമ്പനികൾക്ക് ഇത് ബാധകമായിരിക്കില്ല. ബിസിനസ് ആവശ്യങ്ങൾക്കുള്ള നിരവധി സേവനങ്ങൾ നൽകുന്ന ഏകജാലക സംവിധാനം എന്ന ആശയത്തോടെയാണ് എമിറേറ്റ്‌സ് ഫസ്റ്റ് പ്രവർത്തിക്കുന്നത്. ഉചിതമായ ബിസിനസ് പിന്തുണയും മാർഗനിർദേശങ്ങളും കമ്പനി നൽകുന്നുവെന്ന് കമ്പനി സി.ഇ.ഒ ജമാദ് ഉസ്മാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here