5ജി സ്പെക്ട്രം ലേലം അടുത്ത ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്നേക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. സെപ്റ്റംബറിൽ ടെലികോം കമ്പനികൾക്ക് പ്രഖ്യാപിച്ചതുപോലുള്ള ആനുകൂല്യങ്ങൾ തുടരുമെന്നും അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം രാജ്യത്തെ ടെലികോം മേഖലയിൽ സമഗ്ര മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്പെക്ട്രം അഞ്ച് -10 വർഷത്തേക്ക് അനുവദിക്കാനാണ് ആലോചന. 4ജിയും 5ജിയും ഇതിൽ ഉപയോഗിക്കാൻ കഴിയും.
ഈ വർഷം മാർച്ചിലാണ് അവസാനം ലേലം നടന്നത്. 855.6 മെഗാ ഹെർട്സ് സ്പെക്ട്രം വിൽപനയിലൂടെ സർക്കാറിന് ലഭിച്ചത് 77,800 കോടി രൂപയാണ്.