കൊച്ചി കായലില്‍ മിഷേല്‍ ഷാജിയെന്ന (18) വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. മിഷേലിനെ അടുത്തകാലത്തായി പിന്തുടരുന്ന തലശേരി സ്വദേശിയെയും മിഷേലിന്റെ പരിചയക്കാരനെയുമാണ് കസ്റ്റഡിയിലെടുത്തത്. മിഷേലിന്റെ പരിചയക്കാരനെന്നു പറയുന്നയാളെ ചെന്നൈയില്‍ നിന്ന് പൊലിസ് വിളിച്ച് വരുത്തുകയായിരുന്നു. അടുത്ത കാലത്തായി മിഷേലിനെ ഇയാള്‍ ശല്യപ്പെടുത്തിയിരുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മിഷേല്‍ ഷാജി വര്‍ഗീസ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബന്ധുക്കള്‍ ഇത് വിശ്വസിക്കുന്നില്ല.
എറണാകുളം കച്ചേരിപ്പടിയില്‍ താമസിച്ചിരുന്ന മിഷേലിനെ ഞായറാഴ്ച കലൂര്‍ പള്ളിയില്‍ പോയതിന് ശേഷം കാണാതാവുകയായിരുന്നു. മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കുമായി രണ്ട് യുവാക്കളും ക്യാമറയില്‍ ദൃശ്യങ്ങളില്‍ പെട്ടിട്ടുണ്ട്. ഇവര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതായി കാണാമെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം, കേസില്‍ ക്രൈ ബ്രാഞ്ച് അന്വേഷണം നടത്താമെന്ന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here