കൊച്ചി:ശത്രുസംഹാരത്തിന് ആദ്യം ക്വട്ടേഷന്‍ എന്ന് ആരോപണം. നിയമത്തിന്റെ കൈയില്‍പ്പെടുമെന്നായതോടെ ലൈന്‍മാറ്റി പ്രാര്‍ത്ഥനയിലേക്കു തിരിഞ്ഞുവെന്നും പരിഹാരം. ചലചിത്രതാരം ദിലീപും ഭാര്യയും നടിയുമായ കാവ്യമാധവനം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥനയും പൂജയും നടത്തിയതിനെക്കുറിച്ചാണ് ഇത്തരം പ്രചാരണം. ഇരുവരും 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ദിലീപും കാവ്യയും എത്തിയത്. ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി അഞ്ചുമണിയോടെ ഇവര്‍ മടങ്ങി.

വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരുകാറില്‍ മടങ്ങി.ഇടയ്ക്കിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്ന ദിലീപ് മുമ്പൊക്കെ ക്ഷേത്രം അധികൃതരെ അറിയിച്ചിരുന്നു.
ഇത്തവണ ആരെയും അറിയിച്ചില്ല.

കാവ്യാ മാധവനുമായുള്ള വിവാഹശേഷം ആദ്യമായാണ് ദിലീപ് ഇവിടെയെത്തുന്നത്. കാവ്യ ഒളിവിലാണെന്ന വാര്‍ത്തകള്‍ ഇതോടെ അപ്രസക്തമാക്കുകയാണ് ദിലീപ്. വെണ്ണലയുടെ ഫഌറ്റിലാണ് കാവ്യ ഇപ്പോഴുള്ളതെന്നാണ് സൂചന. അച്ഛനും അമ്മയും ഒപ്പമുണ്ട്. ഇതില്‍ കാവ്യയുടെ അമ്മയ്‌ക്കെതിരേയും അറസ്റ്റ് ഭീഷണിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here