കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടി കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നോയെന്നു കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യല്‍. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെ പരിശോധനയും നടത്തി. എന്നാല്‍ മെമ്മറി കാര്‍ഡ് കണ്ടെത്താനായിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതിലും പൊലീസ് വിശദീകരണം തേടും.

ഒരു ‘മാഡം’ നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തിലും സ്ഥിരീകരണമുണ്ടാകുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ. ഇരയാക്കപ്പെട്ട നടിയുടെ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here