കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് പുറമെ മറ്റൊരു പ്രമുഖ നടനും പിടിയിലാകുമെന്ന് സൂചന. ചില നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചെന്നാണ് അഭ്യൂഹങ്ങള്‍. ഈ നടനെ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വാര്‍ത്ത. ഇയാള്‍ ഏറെ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലാണ്. കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ നടനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്നും സൂചനയുണ്ട്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉണ്ടെന്ന പ്രതീതി ഉലവാക്കിയിരുന്നു ഈ നടന്‍. ജയിലായ ദിലീപിനെ പുറത്തെത്തിക്കാനും ഇയാള്‍ ശ്രമിച്ചെന്നാണ് പറയപ്പെടുന്നത്. നടന് ആക്രമിക്കപ്പെട്ട നടിയോട് പകയുണ്ടായിരുന്നു. പള്‍സര്‍ സുനിയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.
അതേസമയം കേസന്വേഷണത്തില്‍ നിര്‍ണായകമെന്നു കരുതുന്ന സംഭവവികാസങ്ങള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്നത്.

അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായാല്‍ നടപടികള്‍ അതിവേഗത്തിലായേക്കും. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അതേസമയം പള്‍സര്‍ സുനിക്ക് കത്ത് എഴുതി നല്‍കിയ വിപിന്‍ ലാലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദിലീപ് അറസ്റ്റിലായതിന് ശേഷം അപ്പുണ്ണിയെ ആരും കണ്ടിട്ടില്ല. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു മുന്‍കൂര്‍ ജാമ്യം തള്ളിയ കോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ അപ്പുണ്ണി ഇന്നു തന്നെ ഹാജരാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
ദിലീപ് പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പള്‍സര്‍ ദിലീപിനെ ഫോണ്‍വിളിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നത് അപ്പുണ്ണിയാണ്. അതുകൊണ്ട് തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാനേജരില്‍ നിന്ന് അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ ഈ കേസില്‍ അപ്പുണ്ണി പ്രതിയല്ല. കേസിലെ ഒന്‍പതാം പ്രതി വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട് സംസാരിച്ചിതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here