ജനീവ : ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദം സ്തനാര്‍ബുദമെന്ന് ലോകാരോഗ്യ സംഘടന. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദബാധയില്‍ 12 ശതമാനത്തോളവും സ്തനാര്‍ബുദമാണ്. രണ്ട് ദശാബ്ദമായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ശ്വാസകോശ അര്‍ബുദത്തെയാണ് പിന്തള്ളിയത്. പെരുങ്കുടലിനെയും മലാശയത്തെയും ബാധിക്കുന്ന അര്‍ബുദമാണ് മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ വര്‍ഷം 23 ലക്ഷം പേര്‍ക്കാണ് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. ആകെ റിപ്പോര്‍ട്ട് ചെയ്ത അര്‍ബുദ രോഗികളുടെ 11.7 ശതമാനം. സ്ത്രീകളില്‍ ഏറ്റവും കൂടുതലായുള്ള അര്‍ബുദവും മരണകാരണമാകുന്ന അര്‍ബുദവും ഇതുതന്നെ. പൊണ്ണത്തടിയുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.

ആയുര്‍ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് അര്‍ബുദരോഗികളുടെ എണ്ണവും കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2040ഓടെ പുതിയ അര്‍ബുദ രോഗികളുടെ എണ്ണം മൂന്നുകോടിയാകും. 2020ല്‍ ഇത് 1.93 കോടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here