ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹാനസ്ബർഗിൽ ഉണ്ടായ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടു. സൊവെറ്റോ ടൗണിലുള്ള ബാറിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ശനിയാഴ്ച രാത്രി ഒരു വാഹനത്തിൽ ബാറിലെത്തിയ സംഘം ഉടമകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സ്ഥലത്ത് നിന്നും പൊലീസ് മൃതദേഹങ്ങൾ നീക്കിയത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കൂട്ട വെടിവയ്പ്പിലേക്ക് നയിച്ചതിന് പിന്നിലെ കാരണം ഇനിയും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ക്രിസ് ഹാനി ബരഗ്വനാഥ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിന്റെ നടത്തിപ്പുകാർക്ക് നേരെ കൂട്ടമായ ആക്രമണം ഉണ്ടായെന്ന് ഗൗട്ടെങ് പ്രവിശ്യാ പൊലീസ് കമ്മീഷണർ ലെഫ്റ്റനന്റ് ജനറൽ ഏലിയാസ് മാവേല പറഞ്ഞു.