സീയോള്‍: ഉത്തര കൊറിയന്‍ സൈനികര്‍ക്കെതിരെ അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന പ്രകോപനം നിര്‍ത്തിയില്ലെങ്കില്‍ പട്ടിയെ കൊല്ലും പൊലെ കൊല്ലുമെന്ന് ഉത്തരകൊറിയ. ഉത്തര കൊറിയന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലാണ് അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈനികര്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലുമെന്നും പറയുന്നത്. അതിര്‍ത്തിയില്‍ തങ്ങളുടെ സൈനികരെ പ്രകോപിപ്പിക്കുന്നത് ഏറി വരികയാണ്. വാക്കു കൊണ്ടും ആഗ്യം കാട്ടിയുമാണ് പ്രകോപനം.

ദക്ഷിണ കൊറിയന്‍ സൈനികര്‍ക്കു മേല്‍ തോക്കു ചൂണ്ടാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നത് അമേരിക്കന്‍ സൈന്യത്തിന്റെ തെമ്മാടിത്തപരമായ പ്രവര്‍ത്തനങ്ങളാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ പട്ടിയുടെ മരണം പോലെ ഏത് സമയത്തും എവിടെവെച്ചും സംഭവിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ അമേരിക്കയോ ദക്ഷിണ കൊറിയയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here